12 November 2009

കോണ്‍സുലര്‍ സേവനങ്ങള്‍ക്ക് എട്ട് റിയാല്‍ സര്‍വീസ് ചാര്‍ജായി ഈടാക്കാന്‍ തീരുമാനം

റിയാദിലെ ഇന്ത്യന്‍ എംബസിയും ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും കോണ്‍സുലര്‍ സേവനങ്ങള്‍ക്ക് എട്ട് റിയാല്‍ സര്‍വീസ് ചാര്‍ജായി ഈടാക്കാന്‍ തീരുമാനിച്ചു. ഈ മാസം 16 മുതല്‍ പുതുക്കിയ നിരക്ക് നിലവില്‍ വരും. പാസ് പോര്‍ട്ട് എടുക്കല്‍, പുതുക്കല്‍, രേഖകളുടെ അറ്റസ്റ്റേഷന്‍, വിസ തുടങ്ങി എല്ലാ കോണ്‍സുലര്‍ സേവനങ്ങള്‍ക്കും ഈ നിരക്ക് ബാധകമായിരിക്കും. നിലവിലുള്ള നിരക്കിന് പുറമേ ആറ് റിയാലാണ് അധികമായി അധികൃതര്‍ ഈടാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. കേന്ദ്ര പ്രവാസികാര്യ മന്ത്രാലയത്തിന്‍റെ നിര്‍ദേശപ്രകാരമാണ് നടപടിയെന്ന് എംബസി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സാമൂഹ്യ ക്ഷേമകാര്യ വിഭാഗത്തിലെ ക്ഷേമനിധി ശക്തിപ്പെടുത്തുന്നതിനു വേണ്ടിയാണ് ചാര്‍ജ് വര്‍ധിപ്പിച്ചിരിക്കുന്നതെന്നാണ് വിശദീകരണം.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്