17 September 2009

ബഹ്റിനില്‍ എണ്ണ പര്യവേഷണം പുരോഗമിക്കുന്നു.

അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ വന്‍ തോതില്‍ എണ്ണയും പ്രകൃതി വാതകവും കണ്ടെത്താനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഈര്‍ജ്ജ വിഭവത്തിന്‍റെ കാര്യത്തില്‍ ബഹ്റിന്‍ ദരിദ്രമാണെന്ന പൊതു ധാരണയ്ക്ക് വിരുദ്ധമായി ഇവിടെ എണ്ണയുടേയും പ്രകൃതി വാതകത്തിന്‍റേയും സമ്പന്ന ശേഖരമുണ്ടെന്ന് എണ്ണ വകുപ്പ് മന്ത്രിയും നാഷണല്‍ ഓയില്‍ ആന്‍ഡ് ഗ്യാസ് ചെയര്‍മാനുമായ ഡോ. അബ്ദുല്‍ ഹുസൈന്‍ മിര്‍സ പറഞ്ഞു. പര്യവേഷണത്തിന്‍റെ പൂര്‍ണ രൂപം ആറ് വര്‍ഷം എടുക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ 33,000 ബാരല്‍ എണ്ണയാണ് ദിവസവും ഉത്പാദിപ്പിക്കുന്നത്. 77 വര്‍ഷം മുമ്പാണ് ബഹ്റിനില്‍ എണ്ണക്കിണര്‍ കണ്ടെത്തിയത്.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്