11 January 2009

റിലീഫ് ഫോര്‍ ദ പലസ്തീന്‍ പീപ്പിള്‍

ഗാസയില്‍ ആക്രമണത്തെ തുടര്‍ന്ന് ദുരിതം അനുഭവിക്കുന്ന പലസ്തീനികള്‍ക്ക് യു. എ. ഇ. യുടെ സഹായ ഹസ്തം. പ്രസിഡന്‍റ് ഷെയ്ഖ് ഖലീഫ ബിന്‍ സായദ് അല്‍ നഹ്യാനും പ്രധാന മന്ത്രിയും വൈസ് പ്രസിഡന്‍റും ദുബായ് ഭരണാധി കാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും ചേര്‍ന്ന് 1200 വീടുകളാണ് പലസ്തീനികള്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇരുവരും അറുന്നൂറ് വീടുകള്‍ വീതം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഫണ്ട് ശേഖരണത്തിന് മറ്റ് മാര്‍ഗ്ഗങ്ങളും അധികൃതര്‍ ശ്രമിക്കുന്നുണ്ട്. തത്സമയ ടിവി, റേഡിയോ പ്രത്യേക കാമ്പയിനുകളും ഇതിനായി സംഘടിപ്പിച്ചിട്ടുണ്ട്. 315 മില്യണ്‍ ദിര്‍ഹം ഇതിനോടകം തന്നെ ശേഖരിച്ചു കഴിഞ്ഞു. യു. എ. ഇ. പ്രസിഡന്‍റിന്‍റെയും പ്രധാന മന്ത്രിയുടെയും അബുദാബി കിരീട അവകാശിയായ ജനറല്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായ്ദ് അല്‍ നഹ്യാന്‍റെയും നിര്‍ദ്ദേശം അനുസരിച്ചാണ് ക്യാമ്പയിനുകളും മറ്റും സംഘടിപ്പി ച്ചിരിക്കുന്നത്. റിലീഫ് ഫോര്‍ ദ പലസ്തീന്‍ പീപ്പിള്‍ എന്നതാണ് മുദ്രാവാക്യം.

Labels: , , , ,

  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്